chithraveedu artroom

  • Home
  • chithraveedu artroom

chithraveedu artroom *Writing, reading, and thinking. Art and craft.*

ആദ്യം ഈ സുന്ദരിക്കൊരു ഹായ് കൊടുക്കു.... കഥ പിന്നെ പറയാം
17/06/2026

ആദ്യം ഈ സുന്ദരിക്കൊരു ഹായ് കൊടുക്കു.... കഥ പിന്നെ പറയാം

17/06/2026

മാടൻ മോക്ഷം: ഒരു പുസ്തകത്തിൻ്റെ ,നാടകാനുഭവത്തിന്റെ ഓർമ്മക്കുറിപ്പ്.

​വളയൻചിറങ്ങര സുവർണ്ണ തിയേറ്റേഴ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ, ആലപ്പുഴ മരുതം തിയറ്റേഴ്സ് അവതരിപ്പിച്ച പ്രശസ്തമായ നാടകമായിരുന്നു 'മാടൻ മോക്ഷം'. വിശാലമായ രംഗവേദിയിലെ വിസ്മയിപ്പിക്കുന്ന പശ്ചാത്തല സജ്ജീകരണങ്ങൾ തികച്ചും അത്ഭുതത്തോടെയാണ് ഞാൻ കണ്ടിരുന്നത്. കേരളീയ ഗ്രാമഭംഗി അപ്പാടെ രംഗത്ത് എത്തിക്കുന്നതിൽ കലാസംവിധാനത്തിന്റെ അസാധാരണമായ വൈഭവം വ്യക്തമായി കാണാമായിരുന്നു.

​ഒരു നെൽവയലും നടവരമ്പും തോടും കുളവും, പാടവരമ്പിലെ മാടൻതറയും വള്ളിപ്പടർപ്പും കരിമ്പനയും... ഏതാണ്ട് നിശബ്ദവും ആളൊഴിഞ്ഞതുമായ, ഒറ്റയ്ക്ക് അവിടേക്ക് കടന്നുചെല്ലാൻ ഭയം തോന്നുന്ന തുമായഒരിടം! അധഃകൃതരുടെ ദൈവം എന്ന് വിളിക്കുന്ന മാടൻ, മറുത മുതലായ കുലദേവതകളുടെ ഇരിപ്പിടം . രംഗത്ത് ഒരു പുനഃപ്രതിഷ്ഠ നടത്തിയത് പോലെയായിരുന്നു ആ നാടകത്തിന്റെ സെറ്റ്. മാടനും മാടന്റെ പൂജാരിയായ കുഞ്ഞനും സംവദിക്കുന്ന പാതിരാവുകളിൽ വേദിയിലേക്ക് എത്തുന്ന പ്രകാശസംവിധാനം മറ്റൊരു വിസ്മയമായിരുന്നു. നാടൻ വാദ്യോപകരണങ്ങളും വായിത്താരികളും സംഗീതസംവിധാനത്തിന് ഉപയോഗിച്ചതും നാടകത്തിന്റെ തനിമ നിലനിർത്തി. മാടനായി വേഷമിട്ട ജയചന്ദ്രൻ തകഴിക്കാരനും, കുഞ്ഞനായി (പൂജാരി) വന്ന പ്രമോദ് വെളിയനാടും ഈ രണ്ട് അതുല്യ കഥാപാത്രങ്ങളെ കാണികളുടെ മനസ്സിലേക്ക് ആഴത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

​പ്രശസ്ത എഴുത്തുകാരൻ ജയമോഹന്റ മാടൻ മോക്ഷംഎന്ന നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായിരുന്നു അത്. പൊതുവേ ജയമോഹന്റെ കൃതികളോട് ഇഷ്ടമുള്ള ഞാൻ 'മാടൻ മോക്ഷം' എന്ന നോവലും തേടിപ്പിടിച്ചു വായിക്കുകയായിരുന്നു. നോവലിനോട് പൂർണ്ണമായും നീതിപുലർത്തുന്നതായിരുന്നു ആ നാടകം.

​നോവലിൽ ജയമോഹൻ ഇങ്ങനെ പറഞ്ഞുവെക്കുന്നു.
​ഇന്ത്യയിൽ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകയറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചുകാണിക്കുന്ന നോവലാണ് മാടൻമോക്ഷം. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടൻ. ശരിക്കു പറഞ്ഞാൽ ദൈവങ്ങളിലെ ഒരു ദലിതൻ. ചുടലമാടൻ എന്നും പേരുവിളിക്കും; അതായത് ചുടല കാക്കുന്നവൻ, ശ്മശാനകാവൽക്കാരൻ.
​കൊല്ലത്തിലൊരിക്കൽ, അധഃകൃതജാതിയിൽപ്പെട്ടൊരാൾ കൊണ്ടുചെന്നുകൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവർക്ക് മാടൻ ആകാശത്തുനിന്നുള്ള ദൈവമല്ല, ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്.

​മലയാള നോവൽ സാഹിത്യത്തിൽ സാമൂഹ്യവിമർശനത്തിന്റെ അസാധാരണവും അതിനിശിതവുമായ ഒരു പൊളിച്ചെഴുത്തു നടത്തുന്ന കൃതിയാണിത്. ആത്മസമർപ്പണം കൊണ്ടും മികച്ച അഭിനയം കൊണ്ടും ആലപ്പുഴ മരുതം തിയറ്റേഴ്സ് വേദിയിൽ മുന്നോട്ടുവെക്കുന്ന ആശയവും മറ്റൊന്നല്ല.

​കലേശൻ ചിത്രവീട്


17/06/2026

Good morning

10/02/2026

12/01/2026

തട്ടിപ്പ് (സംഭവ കഥ )

​പെരുമ്പാവൂർ ടൗൺ,
അല്പം ചുളിവു വീണതാണെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരാൾ നഗരത്തിലെ തിരക്കിനിടയിൽ നിന്ന് എന്റെ കൈകളിൽ കടന്നുപിടിച്ചു. എത്രയോ കാലം കാണാതിരുന്ന് പൊടുന്നനെ കണ്ടുമുട്ടിയ ഒരു പഴയ സുഹൃത്തിനോട് എന്നപോലെ അയാൾ എന്നെ തിരക്കിൽ നിന്ന് അല്പം മാറ്റി നിർത്തി.
​"എന്നെ മനസ്സിലായോ?" അയാൾ ചോദിച്ചു.
​മനസ്സിലായില്ല എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇയാൾ എനിക്ക് പരിചയമുണ്ടായിരുന്ന ആരെങ്കിലും ആണെങ്കിൽ അത് മോശമാകുമല്ലോ എന്ന് ഞാൻ കരുതി. താടിയും മുടിയും കണ്ടാൽ അറിയാം, പഴയ ഏതെങ്കിലും ചിത്രകാര സുഹൃത്തുക്കളിൽ ഒരാളാകും. സുഹൃത്തുക്കളിൽ അധികവും അവരാണല്ലോ. പക്ഷേ ആര്? ഓർമ്മയിൽ പലരുമായി സാമ്യം തോന്നുന്നുണ്ടെങ്കിലും ഒന്നും അങ്ങ് ചേരുന്നില്ല.
​അയാൾ വീണ്ടും ചോദിച്ചു: "മനസ്സിലായില്ല അല്ലേ?" പിന്നെ ഒരു ചിരിയായിരുന്നു. ഞാനും ചിരിച്ചു.
​അയാൾ എന്റെ കൈകളിൽ വർഷങ്ങളുടെ സുദൃഢത ഉറപ്പാക്കും വിധം അമർത്തി പിടിക്കുന്നുണ്ടായിരുന്നു. അയാളെ ഓർത്തെടുക്കാൻ ആവാത്തതിന്റെ വിഷമത്തിൽ നിൽക്കുമ്പോൾ എനിക്കൊരു ഫോൺ വന്നു. അത് സൗകര്യമായി; അയാളുടെ കൈകളിൽ നിന്ന് എന്റെ കൈകൾ വിടുവിച്ചെടുക്കാൻ അതൊരു അവസരം സൃഷ്ടിച്ചു. ഞാൻ ഫോൺ എടുത്തു. മകളായിരുന്നു ഫോണിൽ. ഞാൻ മകളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴും ആ അപരിചിതൻ അവിടെ നിന്ന് പോയില്ല. ഞാൻ സംസാരിക്കുന്നത് ക്ഷമാപൂർവ്വം കേട്ടുകൊണ്ട് അയാൾ നിന്നു. അപ്പോഴേക്കും എന്റെ ഒപ്പം ഉണ്ടായിരുന്ന ഭാര്യ ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾക്ക് അവളെയും നല്ല പരിചയമുള്ളതുപോലെയാണ് പെരുമാറ്റം.

​"ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ?" അയാൾ ചോദിച്ചു. അവൾ എന്നെ നോക്കി. അവൾക്കും മനസ്സിലായിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും ആണെങ്കിൽ 'മനസ്സിലായില്ല' എന്ന് പറയുന്നത് എങ്ങനെയെന്ന് അവളും കരുതിക്കാണും. അവൾ പറഞ്ഞു: "ഇതിനുമുമ്പ് കണ്ടതായി ഓർക്കുന്നില്ല."
​"ചേച്ചി, ഒരുപാട് നാളായി കണ്ടിട്ട്," മുഖവുര ഒന്നുമില്ലാതെ അയാൾ പറഞ്ഞു. "നിങ്ങളെയൊക്കെ വന്ന് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനിടയ്ക്ക് സുഖമില്ലാതായി. ക്യാൻസറാണ്. കുറച്ചു രൂപ തന്നു സഹായിക്കണം." അയാൾ തന്റെ ഷർട്ടിന്റെ പോക്കറ്റ് വിടർത്തി കാണിച്ചു.

പോക്കറ്റിൽ ഒരു പൊതി ബീഡി ഉണ്ടായിരുന്നു. ക്യാൻസർ ഉള്ള ഒരാൾ ബീഡിപ്പൊതി കൊണ്ടുനടക്കുന്നത് ശരിയല്ലല്ലോ എന്ന് ഞാൻ കരുതി. ഒരു 'ഉടായിപ്പിന്റെ' മണം എനിക്ക് ലഭിച്ചു.
​ഞാൻ പറഞ്ഞു: "എനിക്ക് നിങ്ങളെ മനസ്സിലായില്ലല്ലോ?"

​അവിശ്വസനീയതയോടെ അയാൾ എന്നെ നോക്കി. "ഞാൻ നിങ്ങളുടെ വീട്ടിൽ എത്രയോ വട്ടം വന്നിരിക്കുന്നു!" എന്റെ മുഖത്തുനിന്ന് കണ്ണു പറിച്ചെടുത്ത് അയാൾ ഭാര്യയോടായി പറഞ്ഞു: "പത്തിരുപത് വർഷം മുമ്പ് ഞാൻ നിങ്ങളുടെ വീട്ടിൽ മീൻ കച്ചവടത്തിന് വന്നിട്ടുണ്ട്. സ്ഥിരമായി ഞാനായിരുന്നു മീൻ കൊണ്ടുവന്നിരുന്നത്!"

​നാടകീയമായ അയാളുടെ അവതരണത്തിനു മുന്നിൽ ഭാര്യ പതറിപ്പോയി. പക്ഷേ എൻ്റെ കുശാഗ്രബുദ്ധി കത്തി.

ഞാൻ ചോദിച്ചു: "ഞങ്ങൾ കാഞ്ഞിരക്കാട് താമസിക്കുമ്പോൾ അല്ലേ?"
​അയാൾ പറഞ്ഞു: "അതെ, കാഞ്ഞിരക്കാട് താമസിക്കുമ്പോൾ തന്നെ!"
​അയാൾ അത് പറയുമ്പോഴേക്കും ഞാൻ ഭാര്യയുടെ കൈയ്യിൽ പിടിച്ച് വേഗം നടന്നു. അവൾ പറഞ്ഞു: "പാവം മനുഷ്യൻ, എന്തെങ്കിലും കുറച്ച് രൂപ കൊടുത്തു കൂടായിരുന്നോ?"

​"നമ്മൾ എപ്പോഴാണ് കാഞ്ഞിരക്കാട് താമസിച്ചിട്ടുള്ളത്?" എന്ന് ഞാൻ അവളോട് ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ കാഞ്ഞിരക്കാട് താമസിച്ചിട്ടില്ലല്ലോ എന്ന് അവൾ ചിന്തിച്ചത്. "കുശാഗ്രബുദ്ധി തന്നെയാണല്ലോ കലേശാ!" എന്ന് പറഞ്ഞ് ഭാര്യ ചിരിച്ചുകൊണ്ട് ഒപ്പം നടന്നു.

(കലേശൻ ചിത്രവീട്.)

ഈ അധ്യായന വർഷത്തെ ആദ്യ മത്സര വിജയി ചിത്രവീട് കലാ പഠന കേന്ദ്രത്തിലെ തീർത്ഥ സജീവന് അഭിനന്ദനങ്ങൾ.വെങ്ങോല എസ്.എൻ.ഡി.പി യൂണിറ...
22/08/2024

ഈ അധ്യായന വർഷത്തെ ആദ്യ മത്സര വിജയി ചിത്രവീട് കലാ പഠന കേന്ദ്രത്തിലെ തീർത്ഥ സജീവന് അഭിനന്ദനങ്ങൾ.വെങ്ങോല എസ്.എൻ.ഡി.പി യൂണിറ്റ് നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിങ് രണ്ടാം സ്ഥാനവും ജലച്ചായചിത്രരചനയിൽ രണ്ടാം സ്ഥാനവും തീർത്ഥ സജീവ് കരസ്ഥമാക്കി.വെങ്ങോല വാരിയേലിക്കുടി സജീവന്റെയും
(KSRTC) സീനയുടെയുംമകളാണ് തീർത്ഥ സജീവ്. വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ സജീവ്.

Address


Website

Alerts

Be the first to know and let us send you an email when chithraveedu artroom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Interior Service?

Share