AIWA

AIWA USED VEHICLES

05/03/2026

മരുത്തടി ക്ഷേത്രോത്സവത്തിലെ അക്രമം കൊലപാതകമായി; 18-കാരൻ ഹരികൃഷ്ണൻ വിടവാങ്ങി, രണ്ട് പ്രതികൾ വലയിൽ!

​ഉത്സവപ്പറമ്പിലെ ആഹ്ലാദാരവങ്ങൾക്കിടയിൽ നാടിനെ നടുക്കിയ ആ ക്രൂരത ഒടുവിൽ ഒരു ജീവൻ കവർന്നു. കൊല്ലം ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടയിൽ അക്രമിസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ 18-കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണന്റെ അന്ത്യം.

​നാടിന്റെ ഉത്സവമാഘോഷിക്കാൻ എത്തിയ ഒരു കൗമാരക്കാരന്റെ ജീവൻ അകാരണമായ പകയിൽ പൊലിഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹരികൃഷ്ണനെ മൃതപ്രായനാക്കിയ സംഘത്തിലെ പ്രധാനികളായ മരുത്തടി കന്നിമേൽചേരി സ്വദേശി സുനിൽകുമാർ (58), രതീഷ് (51) എന്നിവരെ ശക്തികുളങ്ങര പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിന് എടുത്ത കേസ് ഹരികൃഷ്ണന്റെ മരണത്തോടെ കൊലപാതക കുറ്റമായി മാറും.

​സംഭവദിവസം പുലർച്ചെ നടന്ന തർക്കത്തിനിടെ ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണന്റെ നില വഷളായതിനെ തുടർന്ന് ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ മറ്റ് പ്രതികൾക്കായി ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഉത്സവപ്പറമ്പിലെ ഈ അനാവശ്യ ഗുണ്ടാവിളയാട്ടത്തിലൂടെ തകർക്കപ്പെട്ടത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തുണ്ട്.

05/03/2026
22/09/2025
22/09/2025
22/09/2025
04/04/2025

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് സ്വകാര്യ ചാനല്‍.നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി ഒളി ക്യാമറയില്‍ വെളിപ്പെടുത്തി.

ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി സ്റ്റിംഗ് ഓപ്പറേഷനില്‍ പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്ബോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്ന് പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്ബോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച്‌ അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു.

നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. അതിക്രമം നടക്കുമ്ബോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. കേസില്‍ നിര്‍ണ്ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നും പള്‍സര്‍ സുനി പറയുന്നു. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പോലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി.

പീഡനദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിയ്ക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പോലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. നടന്‍ ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പള്‍സര്‍ സുനി നടത്തുന്നു. ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞു.

സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ, ആരും ഒന്നും പറയില്ല. നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്നം. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെപോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക എന്നും പള്‍സര്‍ സുനി പറയുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ നടി ബലാത്സംഗത്തിനിരയായത്.

നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്ബതു പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു

With Joby Chuvannamannu – I'm on a streak! I've been a top fan for 6 months in a row. 🎉
23/03/2025

With Joby Chuvannamannu – I'm on a streak! I've been a top fan for 6 months in a row. 🎉

ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം, മറിച്ച് വിള്ളലില്ലാതെ, ഉലയാതെ, ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാണ്...         ശുഭദിന...
13/03/2025

ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം, മറിച്ച് വിള്ളലില്ലാതെ, ഉലയാതെ, ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാണ്...
ശുഭദിനം🌿

25/02/2025
25/02/2025
25/02/2025

Address

Mavelikara

Telephone

+917592903190

Website

Alerts

Be the first to know and let us send you an email when AIWA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share